Wednesday, November 25, 2015

പോക്കറ്റടി സംഘങ്ങള്‍


Foreign tourist assaults driver


പ്രതിദിനം കുടുങ്ങുന്നത്‌ 5000 വാഹനങ്ങള്‍


ആനവേട്ട- രണ്ടാം പ്രതിയും കീഴടങ്ങി


20 വര്‍ഷമായി മാലമോഷണം


തന്നെ കാഴ്ചവയ്ക്കുകയായിരുന്നുവെന്ന് ഭാര്യ രശ്മി ആർ. നായരുടെ വെളിപ്പെടുത്തൽ.

തിരുവനന്തപുരം ∙ രാഹുൽ പശുപാലൻ പല പ്രമുഖർക്കും നിർബന്ധപൂർവം തന്നെ കാഴ്ചവയ്ക്കുകയായിരുന്നുവെന്ന് ഭാര്യ രശ്മി ആർ. നായരുടെ വെളിപ്പെടുത്തൽ. രാഹുൽ തന്നെ വിൽപ്പനച്ചരക്കാക്കി. തന്റെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും രാഹുലാണെന്ന് ചോദ്യം ചെയ്യലിൽ രശ്മി പൊലീസിനോട് വെളിപ്പെടുത്തി.

രശ്മിയുടേതെന്ന പേരിൽ ഫെയ്സ് ബുക്ക് പേജ് ഉണ്ടാക്കിയതും ഈ പേജിൽ യുവതിയുടെ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതും രാഹുലായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രശ്മിയുടേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച കമന്റുകൾക്ക് പിന്നിലും രാഹുൽ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അതേസമയം, ഓൺലൈൻ ലൈംഗിക വ്യാപാരത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് ഡിജിപി ടി.പി. സെൻകുമാർ. മനുഷ്യക്കടത്തിനെക്കുറിച്ച് വിപുലമായ അന്വേഷണം അനിവാര്യമാണ്. കേസിൽ ഉന്നതരെ രക്ഷിക്കാൻ സമ്മർദ്ദങ്ങളുണ്ടായി എന്ന ആക്ഷേപങ്ങളെ ഡിജിപി നിഷേധിച്ചു.

ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ ആറു പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. ചുംബന സമരത്തിൽ പങ്കാളികളായ രാഹുൽ പശുപാലൻ, ഭാര്യ രശ്മി നായർ എന്നിവരടക്കമുള്ള പ്രതികളെയാണു കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഇവരെ ചോദ്യംചെയ്യുന്നതോടെ വാണിഭ റാക്കറ്റിന്റെ കൂടുതൽ വിവരം ലഭിക്കുമെന്നാണു പ്രതീക്ഷ. 

സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കാൻ സാംസ്കാരിക പ്രവർത്തകർ തുടക്കമിട്ട ചുംബന സമരമെന്ന കൂട്ടായ്മയെ മറയാക്കി രാഹുലും കൂട്ടരും അനാശാസ്യ ഇടപാടുകൾ നടത്തിയിരുന്നതായും ഇതിനിടെ പൊലീസ് കണ്ടെത്തി. കൊച്ചിയിൽ ചുംബനസമരം കത്തിനിൽക്കുമ്പോൾ പാലക്കാട് കുഴൽമന്ദത്തു വീടു വാടകയ്ക്കെടുത്തു രാഹുലും കൂട്ടാളികളും പെൺവാണിഭം നടത്തുകയായിരുന്നു. 


കൊച്ചി മറൈൻഡ്രൈവിൽ സംഘടിപ്പിച്ച ചുംബനസമരത്തിന്റെ മുൻനിരയിൽ രാഹുലും രശ്മിയും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമ ചർച്ചകളിലും ഇവർ സജീവമായിരുന്നു. തുടർന്നു വിവിധ ജില്ലകളിലേക്കു സമരത്തിന്റെ അലയൊലി വ്യാപിക്കുമ്പോൾ രാഹുലും സംഘവും ഇതുവഴി ലഭിച്ച പ്രചാരം മുതലാക്കി പെൺവാണിഭ ഇടപാടുകളും സജീവമാക്കിയെന്നു പൊലീസ് പറഞ്ഞു. 

കുഴൽമന്ദത്തെ വീട്ടിൽ അനാശാസ്യ പ്രവർത്തനങ്ങളുണ്ടോയെന്നു സംശയം തോന്നിയ നാട്ടുകാർ അന്നു പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, റെയ്ഡിനെത്തിയ പൊലീസുകാരെ രാഹുൽ നേരിട്ടതു സദാചാര ഗുണ്ടകൾക്കു കൂട്ടുനിൽക്കുകയാണോ എന്നു ചോദിച്ചാണ്. അതോടെ പൊലീസും പിൻവാങ്ങി. 

പ്രതികളെ ചോദ്യംചെയ്തപ്പോഴാണു ചുംബനസമരത്തെ ഓൺലൈൻ പെൺവാണിഭത്തിന് എങ്ങനെ മറയാക്കിയെന്ന വിവരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതോടെ ഇവരുൾപ്പെട്ട വൻ സംഘത്തെക്കുറിച്ചും അവരുടെ സംസ്ഥാനാന്തര ഇടപാടുകളെക്കുറിച്ചും വിവരം ലഭിക്കുമെന്ന് അന്വേഷണസംഘം കരുതുന്നു.

കൊല്ലം ∙ ഓൺലൈൻ പെൺവാണിഭ കേസിൽ പിടിയിലായ രാഹുലിനെതിരെ പിതാവ് പശുപാലൻ രംഗത്തെത്തി. രാഹുലിന്റെയും ഭാര്യ രശ്മിയുടെയും ഇടപാടുകൾ സംബന്ധിച്ചു നേരത്തേ സംശയമുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മകന്റെയും ഭാര്യയുടെയും പ്രവർത്തനങ്ങളിൽ സഹികെട്ടു വീട്ടിൽ നിന്ന് ഇറങ്ങി പ്പോരുകയായിരുന്നു. 

കർണാടകത്തിൽ അറസ്റ്റിലായ മോഡലിനെ ജയിലിൽ നിന്ന് ഇറക്കാൻ മകളുടെ കല്യാണത്തിനു ലഭിച്ച ഒന്നര ലക്ഷം രൂപയാണു രാഹുൽ കൊണ്ടു പോയത്. ഒരു തവണ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു വീടിന്റെ ജനാല അടിച്ചു തകർത്തു. 

ജനിച്ചപ്പോൾ രാഹുലിന്റെ കാലിന് ഉണ്ടായിരുന്ന വൈകല്യം മാറ്റാൻ ലക്ഷങ്ങളാണു ചെലവിട്ടത്. എന്നാൽ മകനും ഭാര്യയും തനിക്കൊരു ഗ്ലാസ് വെള്ളം തരാൻ പോലും തയാറായിട്ടില്ലെന്നും പശുപാലൻ പറഞ്ഞു. ഗൾഫിലായിരുന്ന പശുപാലൻ ഇപ്പോൾ മേസ്തിരിപ്പണി ചെയ്താണു ജീവിക്കുന്നത്.



കോട്ടയം∙ കേരളത്തിൽ ആകെ ചൂടുപിടിച്ച ചർച്ചയായി മാറിയ ചുംബനസമരത്തിന് തുടക്കം കുറിച്ചത് രാഹുൽ പശുപാലൻ എന്ന 29കാരനായിരുന്നു. രാഹുൽ തുടങ്ങിയ 'കിസ് ഔഫ് ലവ്' എന്ന ഫെയ്സ്ബുക്ക് പേജാണ് ഇതിന് അടിത്തറപാകിയത്. പെൺവാണിഭത്തിന് മറപിടിക്കാനായിരുന്നു രാഹുൽ സമരത്തിന്റെ തലപ്പത്തേക്ക് എത്തിയത്. ഭാര്യ രശ്മി ഫെയ്സ്ബുക്കിലടക്കം ചിത്രങ്ങളിട്ട് വിവാദങ്ങളാക്കിയത് കച്ചവടം കൊഴുപ്പിക്കാനും.

കൊച്ചിയെ കലുഷിതമാക്കി ചുംബന സമരം. പൊലീസിന്റെ ഇടിവണ്ടിക്കുള്ളിൽ വരെ പശുപാലനും ഭാര്യയും ചുംബിച്ചു പ്രതിഷേധിച്ചു. ഇതെല്ലാം ഒരു മറയായിരുന്നു ഓൺലൈൻ പെൺവാണിഭത്തിനുള്ള മറ. ഭാര്യ രശ്മി നായർ കേരളത്തിലെ ആദ്യ ബിക്കിനി മോഡൽ എന്ന വിവാദ വിശേഷവുമായാണ് രംഗത്തെത്തിയത്. ചുംബന സമരത്തോടെ പ്രശസ്തയായി. ഫെയ്സ‍്ബുക്കിലടക്കം ചൂടൻ ചിത്രങ്ങളിട്ട് വിവാദങ്ങളുണ്ടാക്കി ഇതെല്ലാം കച്ചവടം കൊഴുപ്പിക്കാനുള്ള തന്ത്രങ്ങളായിരുന്നു. രാഹുൽ പശുപാലനും ഭാര്യ രശ്മിയും നേരിട്ടായിരുന്നു പല ഇടപാടുകളും. ബാംഗ്ലൂരിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ട് വന്ന് സംഘത്തിന് കൈമാറിയിരുന്നത് രാഹുൽ പശുപാലനായിരുന്നു. 

സംഘത്തിൽ പ്രായപൂർത്തിയായവരിൽ ഏറ്റവും വിലപിടിപ്പുള്ള താരം രശ്മിയായിരുന്നു. പുതിയ പെൺകുട്ടികളെ കണ്ടെത്തുന്നതും രശ്മി തന്നെ. അറസ്റ്റിലായ രാത്രി രശ്മിയെ ഹോട്ടലിലെത്തിച്ചത് ഭർത്താവ് രാഹുൽ പശുപാലനായിരുന്നു. വാഹനത്തിൽ ഇവരുടെ മകനായ ആറു വയസുകാരനും ഉണ്ടായിരുന്നു. കുട്ടിയെ പെൺവാണിഭ സംഘത്തിനൊപ്പം ഇടപെടുത്തിയ ക്രൂരതയ്ക്കും കേസെടുക്കും. 

പലരേയും ഫെയ്സ്ബുക്കിലടക്കം അപമാനിച്ചതിന് രാഹുൽ പശുപാലനെതിരെ കേസുണ്ട്. ഭാര്യ രശ്മിയുടെ തിരക്കഥയിൽ പ്ലിംഗ് എന്നൊരു സിനിമ സംവിധാനം ചെയ്യാനിരിക്കുകയായിരുന്നു രാഹുൽ പശുപാലൻ. രാഹുൽ അറസ്റ്റിലായതോടെ പ്ലിങ്ങായത് ഇങ്ങനെ ജയ് വിളിച്ചവരാണ്. അന്ന് രക്തഹാരമിട്ട് ജയ് വിളിച്ചവരൊക്കെ പെട്ടുപോയി.

Sunday, November 22, 2015

ഇടപ്പള്ളി ബ്ലാക്ക്‌ മെയിലിങ്ങ്‌


നാല്‌ കോടിയുടെ തട്ടിപ്പ്‌


ശ്രീജിത്ത് ഐപിഎസ് നിങ്ങള്‍ക്ക് ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരിയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അങ്ങനെയല്ലെന്ന് ശശികല ടീച്ചറോട് മാധ്യമ പ്രവര്‍ത്തകന്‍ എസ്‌വി പ്രദീപ്

ശ്രീജിത്ത് ഐപിഎസ് നിങ്ങള്‍ക്ക് ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരിയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അങ്ങനെയല്ലെന്ന് ശശികല ടീച്ചറോട് മാധ്യമ പ്രവര്‍ത്തകന്‍ എസ്‌വി പ്രദീപ്


തൃശ്ശൂര്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നടപടികളെ അനുകൂലിച്ച് സംഘ്പരിവാറും ഹനുമാന്‍ സേനയും രംഗത്ത് വന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ എസ്‌വി പ്രദീപ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രദീപ് ശശികല ടീച്ചര്‍ അടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ക്ക് എതതിരേ ആഞ്ഞടിച്ചത്. കൂര്‍ത്ത് തുറിച്ച നോട്ടങ്ങളെ പുഞ്ചിരിയിലുടെ മറുപടി നല്‍കിയ സ്വാമി വിവേകാനന്ദനും സിസ്റ്റര്‍ നിവേദിതയും ഇന്നുണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ കപട ചാരിത്ര്യപ്രസംഗത്തെ എങ്ങനെ കണ്ടേനെ എന്ന് ഓര്‍ക്കുക. രാഹുലിനേയും രശ്മിയേയും ഏതെങ്കിലും തരത്തില്‍ ന്യായികരിക്കുക ലവലേശം ലക്ഷ്യമില്ലാത്ത കാര്യമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കണം. പക്ഷേ ചില ചിഹ്നങ്ങളുടെ പേരില്‍ നിങ്ങള്‍ അവരെ കുരുശില്‍ തറയ്ക്കാന്‍ വെമ്പുമ്പോള്‍ ഭരണഘടന ഉറപ്പുവരുത്തുന്ന പൗരാവകാശം ലംഘിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ഓര്‍മ്മിപ്പിക്കുക കര്‍ത്തവ്യം എന്ന് വിശ്വസിക്കുന്നു. കാരണം മൂകാംബികാ ദാസനായ എസ് ശ്രീജിത്ത് ഐപിഎസ് നിങ്ങള്‍ക്ക് ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരിയാവാം പ്രത്യേകിച്ച് ഇടത് പക്ഷചിഹ്നങ്ങള്‍ അവരില്‍ കണ്ടതിനാല്‍. മറ്റുളളവര്‍ക്ക് അങ്ങനെ ആകണമെന്നില്ലല്ലോ ടീച്ചര്‍ജീ എന്ന് പ്രദിപ് ചോദിയ്ക്കുന്നു. ചുംബന സമരം എന്ന ആഭാസം നടത്തി അതിന്റെ പിന്നില്‍ കുട്ടികളെ വരെ വില്‍കുന്ന വലിയ സെക്‌സ് റാക്കറ്റ് നടത്തിയ രാഹുല്‍ പശുപാലനെയും കൂട്ടരെയും അകത്താക്കിയ ശ്രീജിത്ത് ഐപിഎസ്സിന് ഒരു ബിഗ് സല്യൂട്ട് എന്ന പ്രമുഖ ആര്‍എസ്എസ് പ്രവര്‍ത്തക കെപി ശശികലയുടെ വി ലൗ ശശികല ടീച്ചര്‍ എന്ന ഫേസ്ബുക്ക് പേജിലെ പരാമര്‍ശങ്ങളേയും, മൂകാംബിക ഭക്തനായ ഐജി ശ്രീജിത്തിനെ പ്രകീര്‍ത്തിച്ച ഹനുമാന്‍ സേനയുടെ നടപടിയേയും കൈരളി ചാനലിന്റെ ചീഫ് സബ് എഡിറ്റര്‍ കൂടിയായ എസ്‌വി പ്രദീപ് ചോദ്യം ചെയ്യുകയാണ് തന്റെ പോസ്റ്റില്‍ കൂടി.
എസ്‌വി പ്രദീപിന്റെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം:
ശശികല ടീച്ചറിനും അനുകൂലികള്‍ക്കും ഹനുമാന്‍സേന തുടങ്ങിയ അതിതീവ്ര ഹൈന്ദവ സംഘടനകള്‍ക്കും നല്ല നമസ്‌കാരം.പക്ഷേ നിങ്ങള്‍ ഓര്‍ക്കുക ഇത് കേരളമാണ്. അനീതിയുടെ കറുത്ത കരങ്ങളെ, വെളുത്ത മുഖംമൂടികളെ, ഇരട്ടച്ചങ്കുറപ്പോടെ പിച്ചിച്ചീന്തിയ പോരാട്ടഭൂമി. ഓണ്‍ലയ്ന്‍ പെണ്‍വാണിഭം ശശികലടീച്ചറനുകൂലികള്‍ക്കും സംഘികള്‍ക്കും അതിവിശിഷ്ഠമായത് ഒരേ ഒരു കാരണത്താലാണ്. അതില്‍ ഉള്‍പ്പെട്ട ആരോപിതരുടെ എഫ്ബി പേജില്‍ ഇടതുപക്ഷ ആഭിമുഖ്യമുളള ചില ചിഹ്നങ്ങള്‍ കണ്ടു. പിന്നെ വിഗ്രഹവത്കരണത്തിനും ഭഞ്ജനത്തിനും അധികം സമയം വേണ്ടി വന്നില്ല. ഇടതുസഹയാത്രികരൊക്കെ വാണിഭക്കാരും ശ്രീജിത്ത് ഐപിഎസ് മൂകാംബിക ഭക്തനും ദാസനുമൊക്കെയായി ദയവായി ശശികല ടീച്ചറനുകൂലികളും സംഘികളും സമരചരിത്രം പഠിക്കുക. അത് നവകാലഘട്ടം മാത്രം പോരാ പുരാണകാലഘട്ടവും വേണം. എല്ലാ സമരങ്ങളും പ്രതീകങ്ങളാണ്. ചുംബനസമരവും. സംസ്‌കാര സംരക്ഷണത്തിന്റെ മൊത്തക്കച്ചവടക്കാര്‍ ആണിനേയും പെണ്ണിനേയും ലൈംഗിക ചിഹ്നങ്ങളാക്കി അധപതിപ്പിച്ച് അറവ്മാടുകളോട് എന്നപോലെ കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചപ്പോള്‍ നൈസര്‍ഗികമായി ഉടലെടുത്ത പ്രതിരോധ കൂട്ടായ്മ. ആണ്‍ പെണ്‍ സൗഹൃദത്തിന്റെ വിശുദ്ധി മുദ്രാവാക്യങ്ങളിലല്ല ആന്തരിക ചോദനയിലാണെന്ന് ഊട്ടിയുറപ്പിക്കാന്‍ നടത്തിയ അവകാശപ്പോരാട്ടം. അതില്‍ പങ്കെടുത്തവര്‍ പരസ്പരം ആലിംഗനം ചെയ്ത് കവിളോട് കവിള്‍ ചേര്‍ത്തപ്പോള്‍ പകുത്ത് നല്‍കിയത് ബൊഹീമിയന്‍ ലൈംഗികതയല്ല മറിച്ച് വ്യക്തിത്വത്തെ അടിയറവയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന ശശികലടീച്ചറനുകൂലികളുടെ കറുത്തകൈകളെ വെട്ടിമാറ്റും എന്ന ദൃഢപ്രതിജ്ഞയാണ്
പുരാണങ്ങളും അതാണ് ടീച്ചര്‍ജീ…
ശ്രീകൃഷ്ണനും പതിനായിരത്തെട്ട് ഭാര്യമാരും.
മതാതീത ഗ്രന്ഥങ്ങള്‍ ഇവരെ കാണുന്നത് പ്രതീകങ്ങളായാണ്. അവകാശപ്പോരാട്ടത്തിന്റെ പ്രതീകങ്ങള്‍. യാദവ കുലത്തില്‍ യാഥാസ്ഥിതിക ശക്തികളുടെ കറുത്ത അധീശത്വം ആണ്‍ പെണ്‍ വേര്‍തിരിവ് രൂഢമൂലമാക്കിയപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ, സൗഹൃദത്തിന്റെ, സംഗീതകാരനായി കൃഷ്ണന്‍. ആ കൃഷ്ണനോട് ഐക്യദാര്‍ഢ്യമായി രാധ. അങ്ങനെ പതിനായിരത്തെട്ടിലധികം കൃഷ്ണന്‍മാരും പതിനായിരത്തെട്ടിലധികം രാധമാരും… കൊച്ചിയിലും കോഴിക്കോട്ടും ഒത്ത്കൂടിയത് എസ്എഫ്‌ഐ ക്കാരും ഡിവൈഎഫ് ഐ ക്കാരും മറ്റ് ഇടത്പക്ഷ സംഘടനകളും അല്ല ശശികല ടീച്ചര്‍ജീ. താങ്കളുടെ പ്രസ്ഥാനമടക്കം സദാചാരപൊലീസ് ചമയുമ്പോള്‍ പോയി പണി നോക്കാന്‍ പറഞ്ഞ കൃഷ്ണന്‍മാരും രാധമാരും. ശിവസേനക്കാരന്റെ കുറുവടി പിടിച്ചെടുത്ത് തങ്ങളുടെ ഓടക്കുഴലാക്കിയ പുതിയകാല രാധമാര്‍ കൃഷ്ണന്‍മാര്‍…
ബ്രാഹ്മണ്യം രജപുത്ര ഋതുമതികള്‍ക്ക് മേല്‍ മൂടുപടം വാരിച്ചുറ്റി കിടപ്പറയിലൊളിപ്പിച്ചപ്പോ സൂര്യഭഗവാനെ സ്വന്തം കിടപ്പറയില്‍ ക്ഷണിച്ച് വരുത്തി കവചകുണ്ഡലധാരിയായ കര്‍ണ്ണനെ മകനാക്കിയ കുന്തിയും ആ കാലത്തെ പ്രതികാത്മക സമരനായിക ആണ് ശശികല ടീച്ചര്‍ജീ
കൂര്‍ത്ത് തുറിച്ച നോട്ടങ്ങളെ പുഞ്ചിരിയിലുടെ മറുപടി നല്‍കിയ സ്വാമി വിവേകാനന്ദനും സിസ്റ്റര്‍ നിവേദിതയും ഇന്നുണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ കപട ചാരിത്ര്യപ്രസംഗത്തെ എങ്ങനെ കണ്ടേനെ എന്ന് ഓര്‍ക്കുക.
രാഹുലിനേയും രശ്മിയേയും ഏതെങ്കിലും തരത്തില്‍ ന്യായികരിക്കുക ലവലേശം ലക്ഷ്യമില്ലാത്ത കാര്യമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കണം. പക്ഷേ ചില ചിഹ്നങ്ങളുടെ പേരില്‍ നിങ്ങള്‍ അവരെ കുരുശില്‍ തറയ്ക്കാന്‍ വെമ്പുമ്പോള്‍ ഭരണഘടന ഉറപ്പുവരുത്തുന്ന പൗരാവകാശം ലംഘിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ഓര്‍മ്മിപ്പിക്കുക കര്‍ത്തവ്യം എന്ന് വിശ്വസിക്കുന്നു. കാരണം മൂകാംബികാ ദാസനായ എസ് ശ്രീജിത്ത് ഐപിഎസ് നിങ്ങള്‍ക്ക് ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരിയാവാം പ്രത്യേകിച്ച് ഇടത് പക്ഷചിഹ്നങ്ങള്‍ അവരില്‍ കണ്ടതിനാല്‍. മറ്റുളളവര്‍ക്ക് അങ്ങനെ ആകണമെന്നില്ലല്ലോ ടീച്ചര്‍ജീ.
വാണിഭം എന്നാല്‍ കൊടുക്കല്‍ വാങ്ങല്‍. അത് സ്വര്‍ണ്ണമായാലും ശരീരമായാലും. കൊടുത്തവനെ പൊതുജനമധ്യം വിളിച്ചു പറഞ്ഞ് ചൂണ്ടികാട്ടിയാല്‍ വാങ്ങിയവനേയും വിളിച്ച് പറഞ്ഞ് ചൂണ്ടിക്കാട്ടണം. അതല്ലേ ധര്‍മ്മം ടീച്ചര്‍ജീ??
നിയമനതട്ടിപ്പുമായുംമറ്റും ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനെതിരെ അതി നിര്‍ണായക വാര്‍ത്ത വന്നുതുടങ്ങുന്ന അടുത്ത നിമിഷം ചാനലുകളിലെ െ്രെകം ബീറ്റുകാര്‍ക്ക് പോലീസ് തലപ്പത്ത് നിന്ന് വാണിഭ സ്‌കൂപ്പ് മസേജ് വന്നുവെങ്കില്‍ അത് ചില്ലറകാര്യമാണോ ടീച്ചര്‍ജീ? വാണിഭ റെയ്ഡും അറസ്റ്റും നടക്കുന്ന ഘട്ടത്തില്‍ അതീവ രഹസ്യമാക്കുന്നതിന് പകരം സ്‌കൂപ്പ് മസേജ് അയച്ച് ബ്രേക്കിംഗ് ന്യൂസ് വരുത്തിയാല്‍ ഏറ്റവും കുറഞ്ഞത് രാഹുലിനും രശ്മിക്കും അപ്പുറം കുറേ വേട്ടക്കാരെങ്കിലും രക്ഷപ്പെടാന്‍ സാധ്യത ഇല്ലേ ടീച്ചര്‍ജീ
ആഭ്യന്തരവകുപ്പിനെതിരായ വാര്‍ത്തയും അതിനെ ചെറുക്കാന്‍ അനുകൂല വാര്‍ത്തകളും തിരഞ്ഞെടുക്കപ്പെട്ട ബീറ്റ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് പോലീസില്‍ നിന്നുതന്നെ മെസ്സേജാകുമ്പോള്‍ രാഷ്ട്രീയത്തിലെ ഗ്രൂപ്പിസം സേനയിലേക്കും പകര്‍ന്നോ എന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ ടീച്ചര്‍ജീ.? വാണിഭത്തിലെ പോലീസ് കഥ നാഴികയ്ക്ക് നാല്‍പത് വട്ടം അര്‍ദ്ധനഗ്‌ന ഫോട്ടോകള്‍ക്കൊപ്പം വിവിധ ആംഗിളുകളില്‍ പോസ്റ്റ് ചെയ്യുന്ന മാധ്യമഭീമന്റെ രാഷ്ട്രീയം എല്ലാവര്‍ക്കും അറിയുന്നതല്ലേ ടീച്ചര്‍ജീ. ജനങ്ങളെ ഇക്കിളി ഇടുപ്പിച്ച് നിയമസഭ സമ്മേളനകാലം വരെ ചില രാഷ്ട്രീയ നാടകങ്ങള്‍ ഒളിക്കാനും സംരക്ഷിക്കാനും ഉളള തന്ത്രങ്ങളുടെ ഭാഗമാണ് വാണിഭ കഥയെന്ന് ഭരണസിരാകേന്ദ്രത്തിലെ ചുവരുകള്‍ പറയുന്നതില്‍ സത്യമുണ്ടോ എന്ന് ചികയണ്ടേ ടീച്ചര്‍ജീ?
താങ്കളുടെ ആൾക്കാർ വിശേഷിപ്പിക്കുന്ന മൂകാംബികാദാസൻറെ സർവ്വീസ് ചരിത്രത്തിൽ ദാസനെ സെൻസിറ്റീവ് പോസ്റ്റുകളിൽ നിയമിക്കരുതെന്ന് മുൻ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷൺ കുറിയിട്ടിരുന്നു. പിന്നെ ദാസനെതിരെ തൃശൂർ വിജിലൻസ് കോടതിയലെ ക്രൈം6/2010 ഉം എറണാകുളം JFMC 1 ലെ CC No 695/08 ലേയും വിവരങ്ങൾ ഒന്ന് പഠിക്കുക. ദാസൻറെ ചിരകാല സുഹൃത്തായിരുന്ന രമേശ് നമ്പ്യാർ എന്തിന് 4.11.2009 ൽ ആത്മഹത്യക്ക് ശ്രമിച്ചു?? രമേശ് പറയുന്ന കഥകൾ അറിയുക ടീച്ചർജീ. ഹൈക്കോടതിയിലെ WPC 15994/2010 ലെ കഥകൾ പിന്നെ 21. 05.2010 CMP 592/2010 ലെ കഥകൾ
ഐഎസ് ആര്‍ഒ ചാരകേസ് ഭരണകൂട ഒത്തുകളിയുടെ അവസാന ഉദാഹരണമായി അവശേഷിക്കട്ടേ. ഇനിയും നമ്പിനാരായണന്‍മാരുടെ കണ്ണുനീര്‍ ആവശ്യമുണ്ടോ ശശികലടീച്ചര്‍ അനുകൂലികളേ….
എസ്‌വി പ്രദീപ്

രാഹുല്‍ പശുപാലന്റേയും രശ്മി ആര്‍ നായരുടേയും അറസ്റ്റിന് അമിത പ്രാധാന്യം നല്‍കുന്നത് ചെന്നിത്തല ശരണ്യ ബന്ധം ജനങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും തിരിച്ച് വിടാന്‍

രാഹുല്‍ പശുപാലന്റേയും രശ്മി ആര്‍ നായരുടേയും അറസ്റ്റിന് അമിത പ്രാധാന്യം നല്‍കുന്നത് ചെന്നിത്തല ശരണ്യ ബന്ധം ജനങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും തിരിച്ച് വിടാന്‍



തൃശ്ശൂര്‍: കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് വേണ്ടി സംസ്ഥാന പോലീസ് നടത്തിയ റെയ്ഡില്‍ ചുംബന സമരക്കാരായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും അടങ്ങിയ സംഭവത്തിന് വലിയ പബ്ലിസിറ്റിയാണ് പോലീസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും നല്‍കുന്നത്. എന്നാല്‍ ഒരു പ്രമുഖ നേതാവ് പോലും ഉള്‍പ്പെട്ടതടക്കം നിരവധി അനാശാസ്യ സംഘങ്ങളെ പലപ്പോഴായി പിടികൂടിയിട്ടുള്ളപ്പോഴൊന്നും കാണിക്കാത്ത ഉല്‍സാഹമാണ് ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ശ്രീജിത്ത് അടക്കം പത്രസമ്മേളനം നടത്തിയും പിന്നീട് എല്ലാ ചാനലുകളിലും ചര്‍ച്ചയില്‍ പങ്കെടുത്തും വിഷയം പൊലിപ്പിക്കുന്നത്. സത്യത്തില്‍ എന്താണ് രാഹുല്‍ പശുപാലന്റേയും രശ്മിയുടേയും കാര്യത്തില്‍ മാത്രം ഇവര്‍ക്ക് ഇത്ര ആവേശം. മലയാളത്തിലെ പത്രമുത്തശ്ശി എന്നറിയപ്പെടുന്ന മനോരമ എന്തിനാണ് തുടര്‍ക്കഥപോലെ ഓരോ 10 മിനിറ്റിലും ഓണ്‍ലൈനിലും ചാനലിലും പുതിയപുതിയ അപ്‌ഡേഷന്‍ നടത്തുന്നത്. ഇതിന്റെയെല്ലാം പിന്നില്‍ കേരളത്തിലെ ആഭ്യന്തരം ഭരിയ്ക്കുന്ന രമേശ് ചെന്നിത്തലയുടെ കാഞ്ഞബുദ്ധിയും തന്ത്രങ്ങളുമായിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. അതിന്റെ ലക്ഷ്യമോ കേരളത്തെ ഞെട്ടിച്ച രണ്ടാം സോളാര്‍ ആയേക്കാവുന്ന പോലീസ് നിയമന തട്ടിപ്പിലെ നായിക ശരണ്യയുമായുള്ള ചെന്നിത്തലയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയുടേയും ജനങ്ങളുടേയും മുന്നില്‍ നിന്നും മറച്ച് പിടിയ്ക്കാനായിരുന്നു എന്ന് വ്യക്തം.
പോലീസ് നിയമന തട്ടിപ്പില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു തുടങ്ങിയപ്പോള്‍ മുതല്‍ എങ്ങനെ ഇതിനെ പ്രതിരോധിയ്ക്കാം എന്ന് തലപുകഞ്ഞിരുന്ന ആഭ്യന്തര വകുപ്പിപ്പിന്റെ മുന്നിലേക്കാണ് രാഹുലും രശ്മിയും അടങ്ങിയ പെണ്‍വാണിഭസംഘം എത്തപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസങ്ങളായി നിരീക്ഷണത്തിലായിരുന്ന ഇവരെ ഉടന്‍ പൊക്കാനും ചുംബന സമരത്തിലൂടെ ഇവര്‍ വെറിപ്പിച്ച നല്ലൊരു വിഭാഗം സദാചാരവാദികളെ മുഴുന്‍ ഇവര്‍ക്കെതിരേ തിരിയ്ക്കാനുമുള്ള ബുന്ധിപരമായ നീക്കം ആയിരുന്നു പിന്നിട് നടന്നത്. തുടര്‍ന്ന പല കേസുകളിലും കേരളം കാണാത്ത തരത്തില്‍ ഉള്ള ഉല്‍സാഹവുമായി പോലീസ് ഈ കേസ് ഏറ്റെടുത്തു. ഈ ഒരു ഒറ്റ സംഭവത്തോടെ കേരളം ഞെട്ടലോടെ കേട്ട മറ്റൊരു വാര്‍ത്തയായ കോടികള്‍ കട്ട പോലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ ശരണ്യ വെളിപ്പെടുത്തിയ തനിക്ക് ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചുവെന്ന മൊഴി സംബന്ധിച്ച വാര്‍ത്തകള്‍ ഒറ്റരാത്രികൊണ്ടാണ് ആഭ്യന്തര മന്ത്രി കഴുകി കളഞ്ഞത്. കൂട്ടത്തില്‍ ബാര്‍ കോഴ, കെ. ബാബുവിന്റെ രാജി, മാണിയുടെ രാജിയുടെ തുടര്‍ചര്‍ച്ച , ഫറൂഖ് കോളേജ് വിഷയം തുടങ്ങി എല്ലാ സെന്‍സിറ്റീവ് വിഷയങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ തിരിച്ചുവിടുകയും ചെയ്തു.
നേരത്തെ കേരളത്തെയാകെ ഞെട്ടിച്ച പോലീസ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് 164ാം വകുപ്പു പ്രകാരമുള്ള കേസിലെ പ്രതി ശരണ്യയുടെ രഹസ്യമൊഴിയാണ് പുറത്തുവന്നിരുന്നത്. ആലപ്പുഴയിലെ ഹരിപ്പാട്ടുള്ള രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലെത്തി രമേശ് ചെന്നിത്തലയെ കണ്ടുവെന്നാണ് മജിസ്‌ട്രേറ്റ് മുമ്പാകെ ശരണ്യ മൊഴി നല്‍കിയത്. 14 പേജുള്ള രഹസ്യമൊഴിയാണ് നല്‍കിയിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസിലും മന്ത്രിയുടെ ഓഫീസിലെ വേണുവും കൂടെയുണ്ടായിരുന്നെന്നും രഹസ്യമൊഴിയില്‍ പറയുന്നുണ്ട്.
മൊഴിയില്‍ ശരണ്യ പറയുന്നത് ഇപ്രകാരം. ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലേക്ക് തന്നെ കൊണ്ടു പോയത് നൈസലാണ്. ക്യാമ്പ് ഓഫീസില്‍ മന്ത്രി രമേശ് ചെന്നിത്തലയെ നൈസല്‍ തന്നെ പരിചയപ്പെടുത്തി. മന്ത്രിയുടെ ഓഫീസിലെ വേണുവും കൂടെയുണ്ടായിരുന്നു. നമുക്ക് വേണ്ടി ആളുകളെ പിടിക്കുന്ന ആളാണെന്നാണ് തന്നെ പരിചയപ്പെടുത്തിയത്. പിന്നീട് ഇതിന്റെ ചുവടുപിടിച്ചാണ് രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് അരങ്ങേറുന്നത്. ഇതിന് ആവശ്യമായ കേരള പൊലീസിന്റെ സീലും പിഎസ്‌സിയുടെ സീലും മന്ത്രിയുടെ സീലും മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് നൈസല്‍ സംഘടിപ്പിച്ചത്.അന്വേഷണം ആരംഭിച്ചതിനു ശേഷം ആഭ്യന്തര മന്ത്രിയുടെ പേരു പറയരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ശരണ്യയുടെ മൊഴിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് എസ്പിയാണ് ശരണ്യയെ ഭീഷണിപ്പെടുത്തിയത്. രമേശ് ചെന്നിത്തലയുടെ പേരോ മന്ത്രിയുടെ ഓഫീസില്‍ പോയ വിവരമോ പുറത്തു പറയരുതെന്നായിരുന്നു ഭീഷണി. ശരണ്യയുടെ രഹസ്യ മോഴിയെ പറ്റി കഴിഞ്ഞദിവസം കൈരളി ന്യൂസ് ചാനലായിരുന്നു പുറത്തുവിട്ടിരുന്നത്.
ഏതായാലും ഈ സംഭവത്തില്‍ അന്നേദിവസം തന്നെ കേരളത്തിലെ മുന്‍കാല മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒന്നാകുന്നു. ശരണ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആഭ്യന്തര മന്ത്രി അധികാരമുള്ള മിക്ക മാധ്യമപ്രവര്‍ത്തകരേയും പേഴ്‌സണല്‍ ആയി വിളിച്ച് സുഖിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ റിസല്‍റ്റ് കാണാനുണ്ടെന്നും സുനിത പറയുന്നു. പലരും രമേശ് ചെന്നിത്തലക്കെതിരായ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ പിന്നോക്കം പോയിരിക്കുന്നു എന്ന് സുനിത പറഞ്ഞതും സത്യമാണെന്ന് രാഹുലിന്റെയും രശ്മിയുടേയും അറസ്റ്റിന് ശേഷമുള്ള മാധ്യമ വാര്‍ത്തകള്‍ തെളിയിയ്ക്കുന്നു….
സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സോഷ്യല്‍ മീഡിയയെ രമേശ് ചെന്നിത്തല മാനേജ് ചെയ്യുന്ന വിധം
രണ്ടു ദിവസം മുമ്പ് കേരളം ഞെട്ടലോടെ കേട്ട ഒരു വാര്‍ത്ത റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ ശരണ്യ തനിക്ക് ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചുവെന്നത് ഒറ്റരാത്രികൊണ്ടാണ് ആഭ്യന്തര മന്ത്രി കഴുകി കളഞ്ഞത്…
കൂട്ടത്തില്‍ ബാര്‍ കോഴ, ബാബുവിന്റെ രാജി, മാണിയുടെ രാജിയുടെ തുടര്‍ ചര്‍ച്ച , ഫറൂഖ് കോളേജ് വിഷയം തുടങ്ങി എല്ലാ സെന്‍സിറ്റീവ് വിഷയങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ തിരിച്ചു…
സത്യമേവ ജയതേ എന്നു മാധ്യമങ്ങളോട് പറഞ്ഞതിന് ജേക്കബ് തോമസ് ഐപിഎസ് നടപടി നേരിടുന്ന കേരളത്തില്‍ ഒരു പെണ്‍വാണിഭ സംഘം അറസ്റ്റിലായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഐ ജി ശ്രീജിത്ത് ആദ്യം പത്രസമ്മേളനം നടത്തി… പിന്നീട് എല്ലാ ചാനലിലും ചര്‍ച്ചയില്‍ പങ്കെടുത്ത് വിഷയം പൊലിപ്പിച്ചു…
ഇരട്ടനീതി എന്നു പറഞ്ഞാല്‍ ഇതൊക്കെ അതില്‍ വരുമോ? സര്‍ക്കാരിനെതിരെ വ്യക്തമായ തെളിവുള്ള കേസുകളില്‍ പോലും അന്വേഷണോദ്യോഗസ്ഥര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും പാടില്ല.. സുകേശന്‍ തന്റെ അനുഭവം തുറന്നു പറഞ്ഞത് ഓര്‍മയുണ്ടാവുമല്‌ളോ. ഐ ജി ശ്രീജിത്ത് മാധ്യമങ്ങളില്‍ സംസാരിച്ച് വിഷയം കൊഴുപ്പിച്ച് മറ്റ് എല്ലാ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ മാറ്റി.
സോഷ്യല്‍ മീഡിയയെ തളര്‍ത്താം എന്നു കരുതുന്ന രമേശ് ചെന്നിത്തലയുടെ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ മാധ്യമപ്രവര്‍ത്തകരും നന്നായി സപ്പോര്‍ട്ടു ചെയ്യുന്നുണ്ട്..
ആഭ്യന്തര മന്ത്രി മിനിയാന്ന് അധികാരമുള്ള മിക്ക മാധ്യമപ്രവര്‍ത്തകരേയും പേഴസണല്‍ ആയി വിളിച്ച് സുഖിപ്പിച്ചിട്ടുണ്ട്.. അതിന്റെ റിസല്‍റ്റ് കാണാനുണ്ട്… പലരും രമേശ് ചെന്നിത്തലക്കെതിരായ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ പിന്നോക്കം പോയിരിക്കുന്നു…
ഇതു ടൈപ്പ് ചെയ്യുമ്പോള്‍ മീഡിയാ വണ്‍ റിപ്പോര്‍ട്ടര്‍ പറയുന്നു..” സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവര്‍ നീരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചുവെന്ന്….” സോഷ്യല്‍ മീഡിയയില്‍ ശക്തമായി സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞിരുന്നവരെ ഒറ്റയടിക്ക് സംഘികളെകൊണ്ടും സുഡാപ്പികളെകൊണ്ടും ആക്രമിപ്പിച്ച് ഒതുക്കാമെന്ന മോഹം ആഭ്യന്തര മന്ത്രിക്കുണ്ടെങ്കിലും അതു നടക്കാന്‍ പ്രയാസമാവും…. ഒറ്റ പകല്‍ കൊണ്ട് ഒരു അഴിമതിയും ഇല്ലാതാകുന്നില്ലല്‌ളോ…
യഥാര്‍ത്ഥത്തില്‍ ഇന്നലെ കൊച്ചിയില്‍ നടന്ന ഓപ്പറേഷന്‍ ഡാഡി കേരളത്തെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. പ്രായപൂര്‍ത്തിയാവാത്ത കൂട്ടികളെ പെണ്‍വാണിഭത്തിനുപയോഗിച്ച സംഘത്തെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.. ആ കൊടും ക്രിമിനലുകള്‍ ചെയ്ത ക്രൂരകൃത്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം രശ്മിയുടെ അഴകളവുകള്‍ ചര്‍ച്ച ചെയ്ത് കേരളത്തിലെ മാധ്യമങ്ങള്‍ മാതൃകയായ ദിവസമാണ് ഇന്നലെ… ഒരു ചാനലും ചര്‍ച്ച ചെയ്തില്ല കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന വാണിഭത്തെക്കുറിച്ച്… അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച്… ആ ഇരകളെക്കുറിച്ച്… ഇടപാടുകാരെക്കുറിച്ച്…
രാഹുല്‍ കുറ്റം ചെയ്‌തെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ… പക്ഷേ അയാളെ മാത്രം ക്രൂശിച്ചു കൊണ്ട് മറ്റു കൊടും കുറ്റവാളികള്‍ പുറംവാതിലിലൂടെ ഇറങ്ങി പോകുന്നതാണ് ഇപ്പോള്‍ കാണുന്നത്…
ചുംബന സമരമെന്ന സമര മാതൃകയെ ഒരു കാലത്തും പിന്തുണച്ച വ്യക്തിയല്ല ഞാന്‍… എന്നാല്‍ സദാചാര പൊലീസിങ്ങിന് എല്ലാകാലത്തും എതിരായിരുന്നു… രാഹുലിനേയോ രശ്മിയേയോ ഞാന്‍ നേരിട്ടു കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല… ഫെയ്‌സ്ബുക്കില്‍ യോജിക്കുകയും വിയോജിക്കുകയും ചെയ്തിട്ടുണ്ട്… പെണ്‍വാണിഭം എന്നു കേട്ടാല്‍ പിന്നീടാരും പിന്തുണക്കില്ല എന്ന് പൊലീസിന് വ്യക്തമായിട്ടറിയാം… അതു സംഭവിച്ചിരിക്കുന്നു… അതോടൊപ്പം ഇന്നലെ വരെ ചര്‍ച്ച ചെയ്ത അഴിമതികഥകളും അപ്രത്യക്ഷമായിരിക്കുന്നു…രമേശ് ചെന്നിത്തല എന്ന തന്ത്രശാലിക്ക് നല്ലതു വരട്ടെ…