Saturday, June 13, 2015

ബോബി ചെമ്മണ്ണൂരിന്റെ കൊള്ളപ്പലിശയുടെ ഇര കടയില്‍ എത്തി ആത്‌്‌മഹത്യ ചെയ്‌തു



തിരൂരിലെ ചെമ്മണ്ണൂര്‍ ജ്യൂലേഴ്‌സില്‍ എത്തി പെട്രോളൊഴിച്ച്‌ തീക്കൊളുത്തി ആത്മഹത്യക്ക്‌ ശ്രമിച്ചയാള്‍ മരിച്ചു. താനൂര്‍ കെ. പുരം പട്ടരുപറമ്പ്‌ സ്വദേശി പട്ടശ്ശേരി ഇസ്‌മായില്‍ (48) ആണ്‌ മരിച്ചത്‌. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശരീരത്തിന്റെ എഴുപത്‌ ശതമാനവും അത്മഹത്യാശ്രമത്തില്‍ പൊള്ളലേറ്റിരുന്നു. ഇന്നലെ ഉച്ചയോടെയാണ്‌ ഇയാ? ചെമ്മണ്ണൂര്‍ ജ്യൂലേഴ്‌സിലെത്തി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്‌.

കാരുണ്യത്തിന്റെ മറഡോണയെന്‌ സ്വയം അവകാശപ്പെടുന്ന ബോബി ചെമ്മണ്ണൂരിന്റെ ജൂവലറിയുടെ തിരൂര്‍ ഷോറൂമില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതാണ്‌ ഇസ്‌മായിലിന്‌ വിനയായത്‌. മുഴുവന്‍ പണം ന?കിയില്ലെങ്കിലും ചെറിയ സാവകാശത്തില്‍ പണം നല്‍കിയാല്‍ മതിയെന്ന ജൂവലറിക്കാരുടെ വാഗ്‌ദാനത്തില്‍ ഇസ്‌മായില്‍ വീഴുകയായിരുന്നു. എന്നാ?, ചെറിയ മാസത്തെ സാവകാശത്തിന്റെ പേരി? സ്വ?ണ്ണത്തിന്‌ വന്‍തുകയാണ്‌ ഇവര്‍ ഈടാക്കിയത്‌. പണിക്കൂലിയുടെ പേരില്‍ വന്‍തുക ആഭരണങ്ങള്‍ക്ക്‌ ഈടാക്കിയതോടെയാണ്‌ ഇദ്ദേഹം താന്‍അകപ്പെട്ടത്‌ വന്‍കെണിയിലാണെന്ന്‌ ബോധ്യമായത്‌. ഒടുവില്‍ ജൂവലറിക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന ഘട്ടത്തിലേക്ക്‌ കാര്യങ്ങള്‍ എത്തിയതോടെയാണ്‌ ആത്മഹത്യ ചെയ്യാനായി ഷോറൂമിലെത്തിയത്‌. തന്റെ വാദങ്ങള്‍ കടയിലെ ജീവനക്കാര്‍ അംഗീകരിക്കാതെ വന്നതോട്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ ഇസ്‌മായിലിനെ ആശുപത്രിയിലേക്ക്‌ മാറ്റി. ഇതിനിടെ രണ്ട്‌ കേസുകളും ഇസ്‌മായിലിനെതിരെ ചുമത്തി. എന്നാല്‍ കൊള്ളപ്പലിശയ്‌ക്ക്‌ പണം ഈടാക്കാന്‍ശ്രമിച്ചതാണ്‌ പ്രശ്‌നകാരണമെന്ന വാദം പൊലീസ്‌ മുഖവിലയ്‌ക്ക്‌ എടുത്തില്ല. ഇന്നലെയോടെ കേസ്‌ ഒതുക്കി തീ?ക്കാനും ശ്രമം നടന്നു. ഇസ്‌മായിലിന്റെ കുടുംബത്തിന്‌ വ?തുക വാഗ്‌ദാനം ചെയ്‌ത്‌ കേസ്‌ ഒതുക്കാനാണ്‌ ശ്രമം. ഇസ്‌മായില്‍ ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ കുടുംബം ഒന്നിനോടും പ്രതികരിച്ചില്ല. മരണത്തോടെ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്‌ എടുക്കേണ്ട സാഹചര്യം ഉണ്ടെന്നാണ്‌ വിലയിരുത്തല്‍. എന്നാല്‍സ്വാഭാവിക ആത്മഹത്യയാക്കി മുതലാളിയെ രക്ഷിക്കാനും ശ്രമം ഊ?ജ്ജിതമാണ്‌. ഇത്രയും സംഭവം നടന്നിട്ടും തിരൂരിലെ കട ഇന്നലെയും മുടക്കം കൂടാതെ പ്രവര്‍ത്തിച്ചു. ്‌ഈ വര്‍ഷം ഫെബ്രുവരിയിലാണ്‌ മകളുടെ വിവാഹത്തിനായി ഇസ്‌മായില്‍ തിരൂരിലെ ജൂവലറിയുടെ ബ്രാഞ്ചില്‍ നിന്നും സ്വ?ണം വാങ്ങിയത്‌. ജൂവലറിയുടെ കമ്മീഷന്‍ ഏജന്റായ സാജിത എന്ന സ്‌ത്രീ മുഖേനായാണ്‌ അദ്ദേഹം ആഭരണം എടുക്കാ? തീരുമാനിച്ചത്‌. ഇത്‌ പ്രകാരം, അഞ്ച്‌ ലക്ഷത്തോളം രൂപയുടെ സ്വ?ണം വാങ്ങി. പണം അടക്കാനായി ഏതാനും മാസത്തെ സാവകാശവും ന?കിയിരുന്നു. തുടക്കത്തില്‍ മൂന്ന്‌ ലക്ഷത്തി അറുപതിനായിരം രൂപയാണ്‌ ന?കിയത്‌. എന്നാ? മുഴുവന്‍ സ്വ?ണ്ണത്തിന്റെയും വില അപ്പോള്‍ നിശ്ചയിക്കാതെ പണം ന?കിയ ആഭരണങ്ങളുടെ വില മാത്രമാണ്‌ രേഖപ്പെടുത്തിയത്‌. മുഴുവന്‍ സ്വ?ണ്ണത്തിന്റെ ബില്ലും നല്‍കാന്‍ തയ്യാറായില്ല.

സ്വ?ണം ന?കുന്നതിന്‌ മുമ്പായി ഇസ്‌മായില്‍ മുദ്രപത്രങ്ങളില്‍ ഒപ്പിട്ടു കൊടുത്തിരുന്നു. കൂടാതെ നിയമവിരുദ്ധമായിരുന്നിട്ടും ബ്ലാങ്ക്‌ ചെക്‌ ലീഫുകളും ജൂവലറിക്കാര്‍ വാങ്ങിവച്ചു. പിന്നീട്‌ സാമ്പത്തിക ഞെരുക്കത്താല്‍ നിശ്ചിത തീയതി കഴിഞ്ഞിട്ടും ജൂവലറിക്കാ?ക്ക്‌ പണം നല്‍കാന്‍ സാധിച്ചില്ല. ഇതോടെ അടക്കേണ്ട പണം കുത്തനെ ഉയര്‍ത്തുകയാണ്‌ ചെമ്മണ്ണൂര്‍ ജൂവലറിക്കാര്‍ചെയ്‌തതെന്നാണ്‌ ഇസ്‌മായിലിന്റെ ബന്ധുക്ക? ന?കുന്ന സൂചന. ഇതോടെ എങ്ങനെയെങ്കിലും പണം സംഘടിപ്പിച്ച്‌ ഇടപാട്‌ തീ?ക്കാ? സാധിക്കാത്ത വിധത്തിലേക്ക്‌ സംഖ്യ വള?ന്നു. പണിക്കൂലിയുടെ പേരിലായിരുന്നു ജൂവലറി അമിത തുക ഈടാക്കിയത്‌. ഈ പണിക്കൂലി അമിതമായി തോതില്‍ഉയര്‍ത്തിയതോടെ ഇസ്‌മായിലിന്‌ എളുപ്പം കടം തീ?ക്കാ? സാധിക്കാതെ വന്നു.

ഇതിനിടെ ഇടനിലക്കാരിയായ സാജിതയി? നിന്നും ജൂവലറി സ്വ?ണ്ണാഭരണങ്ങ? പിടിച്ചുവാങ്ങിയിരുന്നു. ഇസ്‌മായി? പണം അടക്കാത്തതിന്റെ പേരില്‍ സാജിതയുടെ പക്കല്‍ നിന്നും 19 പവനാണ്‌ പിടിച്ചുവാങ്ങിയത്‌. ഇസ്‌മയില്‍ പണം അടച്ചാല്‍ മാത്രമേ സ്വ?ണം വിട്ടുനല്‍കൂവെന്നാണ്‌ ഇവരോട്‌ ചെമ്മണ്ണൂര്‍ ജൂവലറിക്കാര്‍ പറഞ്ഞിരിക്കുന്നത്‌. ഇതിനിടെ സ്ഥലം വിറ്റ്‌ കടം തീ?ക്കാന്‍ ഇസ്‌മയില്‍ ശ്രമിച്ചുവരികയായിരുന്നു. ഉമ്മയുടെ പേരിലുള്ള ഭൂമി വി?ക്കാനായിരുന്നു പരിപാടി. ഇക്കാര്യം പറഞ്ഞ്‌ സാവകാശം തേടുകയും ചെയ്‌തു. എന്നാ? എളുപ്പത്തില്‍ വില്‍പ്പന നടക്കാതിരിന്നതും ഇസ്‌മായിലിനെ പ്രതിരോധത്തിലാക്കി.

ഭൂമിസംബന്ധമായ കാര്യം കൂടി സംസാരിക്കാന്‍ വേണ്ടിയാണ്‌ ഇസ്‌മായില്‍ ജൂവലറിയില്‍ എത്തിയത്‌. എന്നാല്‍ പണവും ഭൂമിയും നഷ്ടമാകുന്ന വിധത്തിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിയതോടെ കടുത്ത മാനസിക സമ്മ?ദ്ദത്തി?പെട്ടാണ്‌ ഇയാ? ആത്മഹത്യക്ക്‌ തുനിഞ്ഞത്‌. അതു കൊണ്ട്‌ തന്നെ ന്യായമായും ആത്മഹത്യാ പ്രേരണക്കുറ്റത്തിന്‌ കടയ്‌ക്കെതിരെ കേസ്‌ എടുക്കേണ്ടതാണ്‌
തിച്ചു.

No comments:

Post a Comment